Friday, December 30, 2011

എല്ലാവര്‍ക്കും  , കെ . ഇ . എ . കുവൈറ്റ്‌  നന്മനിറഞ്ഞ പുതുവത്സരാശംസകള്‍..നേരുന്നു ..



Sunday, December 25, 2011

ദൈവപുത്രന്‍ ജനിച്ചു : ലോക ജനത ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു




കുവൈറ്റ്‌  : അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് സമാധാനം എന്ന സന്ദേശവുമായി ദൈവപുത്രന്റെ തിരുപിറവി അറിയിച്ചുകൊണ്ട് ബത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ നിന്നും മാലാഖമാര്‍ നക്ഷത്രങ്ങള്‍ കാട്ടിയ വഴിയിലൂടെ ലോകജനതയക്കു മുന്നിലേക്കെത്തി. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി പിറവിയെടുത്ത ദൈവപുത്രന്റെ തിരുപ്പിറവി ദിനമായ ഇന്ന് ക്രൈസ്തവ ലോകം മാത്രമല്ല, ലോകജനത തന്നെ ക്രിസ്തുമസ് ആഘോഷത്തിലാണ്. 

വിവിധ പള്ളികളും മറ്റും കേന്ദ്രീകരിച്ച് പ്രത്യേക തിരുകര്‍മ്മങ്ങളും, ഘോഷയാത്രകളും പുണ്യപ്രവര്‍ത്തനങ്ങളും നടത്തിയാണ് ക്രൈസ്തവ ലോകം ക്രിസ്തുമസ് ആഘോഷിക്കുന്നത്. ജാതിമത വര്‍ണ്ണ-വര്‍ഗ്ഗ വിവേചനമില്ലാതെ ലോക ജനത ഒന്നടങ്കം ശാന്തിയുടെയും, സമാധാനത്തിന്റെയും പാത പിന്തുടര്‍ന്ന് ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നു എന്നത് സന്തോഷവും ചാരിതാര്‍ത്ഥ്യജനകവുമാണ്.. ഇത്തരം ആഘോഷങ്ങള്‍ വേര്‍തിരിവില്ലാതെ ആഘോഷിക്കാന്‍ കഴിയുക എന്നത് ഭാരതത്തില്‍ മാത്രം പ്രാപ്യമാകുന്നതാണ്. ഈ പുണ്യവേളയില്‍ ക്രിസ്തുമസ് ആഘോഷിക്കുന്ന ലോകജനതയ്ക്ക് കെ .ഇ .എ .കുവൈറ്റ്‌  ക്രിസ്തുമസ് ആശംസകള്‍ നേരുന്നു.

Sunday, November 6, 2011



Joyous Moments On Eid!




നമ്മുടെ രക്തത്തില്‍ തൊണ്ണൂറുശതമാനത്തിലധികവും വെള്ളമാണ്. വൃക്കകളില്‍ 82ശതമാനത്തോളം ജലാംശമുണ്ട്. ശരീരജലത്തിന്‍റെ അഞ്ചു ശതമാനത്തിലധികം നഷ്ടപ്പെട്ടാല്‍ പിന്നെ ബുദ്ധി നേരെ പ്രവര്‍ത്തിക്കില്ല. രണ്ടു ഗ്യാലന്‍ വെള്ളം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്നതോട് കൂടി ബധിരത ബാധിക്കുന്നു. വേദനപോലും അനുഭവപ്പെടാത്ത പരുവത്തിലാകുന്നു.പന്ത്രണ്ടു ശതമാനം നഷ്ടപ്പെട്ടാല്‍ ആ വ്യക്തിക്ക് പിന്നെ നിലനില്‍പ്പില്ല. അതായത് 150 റാത്തല്‍ ഭാരമുള്ള ഒരാളുടെ ശരീരത്തില്‍ 100 റാത്തലും ജലമായിരിക്കും. ഇതില്‍ പത്തു റാത്തല്‍ നഷ്ടപ്പെട്ടാല്‍ മരണമാണ് ഫലം. അതിനാല്‍ ശരീരത്തിന്‍റെ ഉഷ്ണനില ക്രമീകരിക്കുന്ന പ്രക്രിയയിലും ശ്വസനത്തിലും വിയര്‍പ്പിലുമൊക്കെയായി നഷ്ടപ്പെടുന്ന ജലാംശം അപ്പപ്പോള്‍ നികത്തപ്പെടേണ്ടതുണ്ട്. അതിനാണ് നാം വെള്ളം കുടിക്കുന്നത്. അങ്ങിനെ ഒരു മനുഷ്യന്‍ തന്‍റെ ജീവിത കാലത്ത് ശരാശരി 6500 ഗ്യാലന്‍ വെള്ളം കുടിക്കേണ്ടിവരുന്നു.

ജീവനുള്ള വസ്തുവിന്‍റെ അടിസ്ഥാനഘടകമായ പ്രോട്ടോപ്ലാസത്തിന്‍റെ ചൈതന്യം ജലത്തിന്‍റെ സാന്നിധ്യത്തെ ആശ്രയിച്ചുനില്‍ക്കുന്നു. ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങളെല്ലാം ജലമാധ്യമത്തിലൂടെ നടക്കുന്നു. നമ്മുടെ ശരീരത്തിലെ ഓരോ കോശവും പല പദാര്‍ഥങ്ങള്‍ വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്നുണ്ടായതാകുന്നു.

ഖുര്‍ ആന്‍ ചോദിക്കുന്നു: ജലത്തില്‍ നിന്നും ജീവനുള്ള എല്ലാറ്റിനെയും നാം സൃഷ്ടിച്ചതും സത്യനിഷേധികര്‍ കാണുന്നില്ലയോ? ഇനിയും അവര്‍ വിശ്വസിക്കുന്നില്ലയോ? (21-30) മറ്റൊരിടത്ത് അല്ലാഹു പ്രഖ്യാപിക്കുന്നു അവനത്രെ ജലത്തില്‍ നിന്നും മനുഷ്യനെ സൃഷ്ടിച്ചവന്‍ (25, 54).

ഭൂതലത്തിലെ ജലത്തെ ഒട്ടാകെ എടുത്താല്‍ അത് രണ്ടു രീതികളിലായി കാണുന്നു. ഒന്ന് രുചികരവും സ്വാദിഷ്ടവും ആണെങ്കില്‍ അടുത്തത് ഉപ്പും ചവര്‍പ്പും ഉള്ളതാണ്. കടലോര പ്രദേശത്തെ വീടുകളിലെ കിണറുകളില്‍ നിന്നും ഉപ്പില്ലാത്ത ശുദ്ധജലം കിട്ടുന്നത് നമുക്ക് സുപരിചിതമാണ്. ഇവിടെ സമുദ്രജലവും കിണറ്റിലെ ജലവും കലരാതിരിക്കുന്നതിനുള്ള മറ മണ്ണാണ്. വീട്ടമ്മമാര്‍ സാധാരണയായി കറിയിലോ, കഞ്ഞിയിലോ ഉപ്പ് അധികമായാല്‍ അതു പിടിച്ചെടുക്കുന്നതിന് കഴുകി വൃത്തിയാക്കിയ വിറകുകരിയോ മറ്റോ അതില്‍ അല്‍പ്പനേരം പൂഴ്ത്തിവച്ചു പുറത്തെടുക്കുന്ന പരിപാടി കറിഉപ്പിനെ പിടിച്ചെടുക്കുന്നു. ഇതേ സ്വഭാവം മണ്ണിനുമുണ്ട്. അതിനാല്‍ ഒരളവുവരെ മണ്ണ് ജലത്തിലെ ഉപ്പിനെ വലിച്ചെടുക്കുന്നു.

എന്നാല്‍ യൂഫ്രട്ടീസിന്‍റെയും ടൈഗ്രീസിന്‍റെയും നദീമുഖമായി കരുതപ്പെടുന്ന ഇറാക്കിലെ ശാത്ത്-അല്‍-അറബ് മേഖലയില്‍ രണ്ടും സന്ധിച്ചശേഷം നൂറ് മൈലോളം നീളത്തില്‍ ഒരു സമുദ്രമെന്ന് പറയാവുന്ന ഒന്നായി നില്‍ക്കുന്നിടത്ത് സമുദ്രജലവും നദീജലവും കലരാതെ നില്‍ക്കുന്നു. വടക്കേ അമേരിക്കയില്‍ നിന്നും ഉത്ഭവിച്ച് മെക്സിക്കോ ഉള്‍ക്കടലില്‍ പതിക്കുന്ന കരകവിഞ്ഞൊഴുകുന്ന മിസിസിപ്പിക്കും മധ്യ ചൈനയില്‍ നിന്നുത്ഭവിച്ച് കിഴക്കന്‍ ചൈനാ ഉള്‍ക്കടലില്‍ പതിക്കുന്ന യാങ്സി നദിക്കും ഇതേ പ്രകൃതം ഉണ്ട്. രണ്ടു നദികളിലെയും തെളിഞ്ഞ ജലവും സമുദ്രത്തിലെ ഉപ്പുവെള്ളവും കൂടി കലരാതെ വളരെ ദൂരം രണ്ടിന്‍റെയും സ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ നില്‍ക്കുന്നു.

ഭൂതലത്തിലെ മൊത്തജലത്തില്‍ ഈ വ്യത്യസ്ത സ്വഭാവമുള്ള ജലം തമ്മില്‍ കലരാതിരിക്കുന്നതിന് മണ്ണ് ഒരു മറയാണ് എന്നു പറയാമെങ്കിലും മേല്‍പ്പറഞ്ഞ നദികള്‍ സമുദ്രവുമായി കൂടിച്ചേരുന്നിടത്തെ മറ എന്താണ്? ചോദ്യം ഇനിയും അവശേഷിക്കുകയാണ്. നദിയിലെ തെളിഞ്ഞ വെള്ളം ഊക്കോടെ സമുദ്രത്തില്‍ പതിക്കുമ്പോള്‍ ഒഴുക്കിന്‍റെ ശക്തികൊണ്ട് അല്‍പ്പദൂരം കലരാതെ നീങ്ങാമെങ്കിലും അധികദൂരം പോകാന്‍ അസാധ്യമാണ്. ഇവയെ വേര്‍തിരിക്കുന്ന മറ ഏതാണെന്ന് ശാസ്ത്രം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

ഈ കലരാതിരിക്കല്‍ പ്രക്രിയയും കരുണിധിയായ അല്ലാഹുവിന്‍റെ അനുഗ്രഹമായി ഖുര്‍ ആന്‍ എടുത്തു കാട്ടുന്നു. അവനത്രെ ഇരുസമുദ്രങ്ങളും (ഇടചേര്‍ത്തു ഒഴുകാന്‍) അഴിച്ചുവിട്ടവന്‍. ഇതു സരസവും രുചികരവുമാണ്, അതാകട്ടെ ഉപ്പും ചവര്‍പ്പുമുള്ളതാണ്. രണ്ടിനുമിടയില്‍ ഒരു തടസ്സവും വിലക്കപ്പെട്ട നിരോധനവും അവന്‍ വച്ചു (25:53) വിശുദ്ധ ഖുര്‍ ആനെ സംബന്ധിച്ച് ആഴത്തില്‍ പഠിക്കുവാന്‍ റമസാന്‍ മാസത്തെ നാം വിനിയോഗിക്കേണ്ടതാണ്


Thursday, September 8, 2011


ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളു മായി വീണ്ടും ഒരു ഓണംകൂടി


                ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളുമായി ലോക മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. പൂക്കളമൊരുക്കിയും പൂവിളിയുയര്‍ത്തിയും ഒരു പോയകാലത്തിന്റെ ഐതീഹ്യം വിളിച്ചോതി ഒരു ഓണംകൂടി. കള്ളവും ചതിയുമില്ലാത്ത കാലഘട്ടത്തിന്റെ തനിയാവര്‍ത്തനമെന്ന് പറയാനാവാതെ വീണ്ടും ഒരു ഓണക്കാലം.

         പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലി തമ്പുരാന്‍ തന്റെ പ്രജകളെ കാണാനായി വര്‍ഷത്തില്‍ ഒരു പ്രാവശ്യം സന്ദര്‍ശിക്കാമെന്ന് വാമനന്‍ നല്‍കിയ വരത്തിന്റെ ഓര്‍മ്മയ്ക്കായാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. അത്തം മുതല്‍ പത്തുദിവസം മാവേലിയെ വരവേല്‍ക്കാന്‍ വീട്ടുമുറ്റങ്ങളില്‍ പൂവിട്ട് കാത്തിരിക്കും മലയാളികള്‍.

ഇന്ന് ലോകമെമ്പാടും മലയാളികള്‍ ഓണം ആഘോഷിക്കുന്നു. പണ്ടു കാലങ്ങളില്‍ ഓണ നാളുകളില്‍ കുടുംബസമേതം ഒത്തുചേരുന്ന പതിവുണ്ടായിരുന്നു. ആ പഴയനാളുകള്‍ ഇന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മനസ്സും പൈതൃകവും മറന്നുപോവുകയാണ് മലയാളികള്‍. 
     കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ലിന് അന്വര്‍ത്തമാക്കി പായസമുള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ ഓണസദ്യ വീടുകളില്‍ ക്കുന്നു

Wednesday, August 31, 2011

Tuesday, August 30, 2011




എല്ലാവര്‍ക്കും  ഈദ്‌  ആശംസകള്‍ 
           cid:750201012@04122008-0961      cid:750201012@04122008-095Acid:750201012@04122008-0961
cid:750201012@04122008-0968
cid:750201012@04122008-096F
cid:750201012@04122008-0976   
 cid:750201012@04122008-097D
cid:750201012@04122008-0984


cid:750201012@04122008-09EDcid:750201012@04122008-09EDcid:750201012@04122008-09EDcid:750201012@04122008-09EDcid:750201012@04122008-09EDcid:750201012@04122008-09EDcid:750201012@04122008-09EDcid:750201012@04122008-09EDcid:750201012@04122008-09EDcid:750201012@04122008-09EDcid:750201012@04122008-09EDcid:750201012@04122008-09EDcid:750201012@04122008-09EDcid:750201012@04122008-09EDcid:750201012@04122008-09ED

Assalamu Alaikum,
 
May Allah Almighty bestow you success in both this life and Hereafter for the sake of His Beloved Prophet Muhammad Sallallahua Alayhi Wa'Aalihi Wasallam.  
 


Best regards,

cid:750201012@04122008-09F4 
Kea Kuwait

Wednesday, August 17, 2011


വ്രതശുദ്ധിയുടെ പവിത്രമായ രാപകലുകള്‍ കാരുണ്യത്തിന്റേതും പാപമോചനത്തിന്റേതുമാണ്‌. നരകാഗ്നിയില്‍നിന്ന്‌ രക്ഷനേടാന്‍ വേണ്ടിയും സ്വര്‍ഗ്ഗ പ്രാപ്‌തിക്കു വേണ്ടിയും ലോകത്തെമ്പാടുമുള്ള മുസ്ലീങ്ങള്‍ മനസ്സുരുകി കണ്ണീരൊലിപ്പിച്ച്‌ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയാണ്‌. ഒരു പുണ്യകര്‍മ്മത്തിന്‌ ഫര്‍ദിന്റെയും, ഒരു ഫര്‍ദിന്‌ എഴുപത്‌ ഫര്‍ദുകളുടെയും മഹത്വമുള്ള റമദാന്‍ മാസം പാഴായിപോകാതിരിക്കാന്‍ കഠിന പ്രയത്‌നത്തിലാണവര്‍. ആയിരംമാസത്തെ സല്‍കര്‍മ്മങ്ങളെക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്‌ര്‍ നഷ്ടമാകാതിരിക്കാന്‍ അവര്‍ ജാഗ്രതയിലാണ്‌.

കഴിഞ്ഞുപോയ സമുദായങ്ങള്‍ക്ക്‌ നോമ്പ്‌ നിര്‍ബന്ധമാക്കപ്പെട്ടത്‌പോലെ നിങ്ങള്‍ക്കും നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു എന്നാണ്‌ ഖുര്‍ആന്റെ പ്രഖ്യാപനം. സത്യവിശ്വാസത്തോടെയും പ്രതിഫലേഛയോടെയും റമദാന്‍ നോമ്പ്‌ അനുഷ്‌ഠിച്ചാല്‍ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെടുമെന്ന്‌ നബിവചനവും ഉണ്ട്‌.

പതിനൊന്ന്‌ മാസകാലത്തെ ജീവിതത്തിലെ കളങ്കവും കറകളും കഴുകി ശുദ്ധിയാക്കാന്‍ സ്രഷ്ടാവായ അല്ലാഹു അനുഗ്രഹിച്ച്‌ നല്‍കുന്നതാണ്‌ എല്ലാകൊല്ലവും പവിത്രമായ ഒരു മാസം. വിശപ്പും ദാഹവും സഹിക്കുന്ന മനുഷ്യന്‍ എല്ലാം സ്രഷ്ടാവായ അല്ലാഹുവിന്‌ സമര്‍പ്പിക്കുകയാണ്‌. ത്യാഗസന്നദ്ധയും സമര്‍പ്പണ ബോധവും ആര്‍ജിക്കുവാന്‍ ഈ മാസം ഉപയോഗപ്പെടുത്തുകയാണ്‌.


പാവപ്പെട്ടവരുടെ വിശപ്പ്‌ അനുഭവത്തിലൂടെ അറിയാന്‍ സമ്പന്നര്‍ക്ക്‌ അവസരം ലഭിക്കുന്നതിനാല്‍ ദീനാനുകമ്പയും സഹാനുഭൂതിയും കൈവരിക്കാന്‍ വ്രതം നിമിത്തം സാധിക്കുന്നു. മറ്റുമാസങ്ങളേക്കാള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതും റമദാനില്‍ തന്നെയാണ്‌.

റമദാനില്‍ എല്ലാ സല്‍കര്‍മ്മങ്ങള്‍ക്കും കൂടുതല്‍ പുണ്യമുണ്ട്‌. എന്നാല്‍ ഖര്‍ആന്റെ പാരായണം,ഇഅ്‌തികാഫ്‌ (പള്ളിയില്‍ ഭജനയിരിക്കല്‍), ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കു പ്രത്യേക പദവിയുണ്ട്‌.

ജാതിമത ഭേദമന്യേ എല്ലാവരിലേക്കും കാരുണ്യം പകര്‍ന്നു നല്‍കണം. രോഗികളെ സാന്ത്വനിപ്പിക്കുക, അനാഥകളെ സംരക്ഷിക്കുക, വിധവകളെ സഹായിക്കുക, നിരാലമ്പര്‍ക്കു ആശ്വാസമെത്തിക്കുക-ഇവയെല്ലാം മുസ്ലീങ്ങള്‍ ഏറ്റടുത്ത്‌ നിര്‍വ്വഹിക്കേണ്ടതാണ്‌. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശാസ്‌ത്രീയമായും ചിട്ടയോടെയും നിര്‍വ്വഹിക്കുകയാണെങ്കില്‍ സമൂഹത്തിലെ ദാരിദ്ര്യം തന്നെ തുടച്ചുമാറ്റാന്‍ കഴിയും

യാചനയും ദാരിദ്ര്യവുമില്ലാത്ത ക്ഷേമരാജ്യമാണ്‌ ഇസ്ലാം ലക്ഷ്യമിടുന്നത്‌. അതുകൊണ്ടാണ്‌ സക്കാത്തിനും ദാനധര്‍മ്മങ്ങള്‍ക്കും ഇത്രമാത്രം പ്രാധാന്യം നല്‍കിയത്‌. റമദാനിനെ യാചനയുടെ മാസമായി കണക്കാക്കുന്ന ചിലരുണ്ട്‌, എന്നാല്‍ ഇസ്ലാം യാചനയെ കര്‍ശനമായി എതിര്‍ത്തു. ഭൗതിക ലോകത്ത്‌ യാചിക്കുന്നവന്റെ മുഖം പരലോകത്ത്‌ മാംസമില്ലാതെ വികൃതമായിരിക്കുമെന്ന്‌ പ്രവാചകതിരുമേനി പറഞ്ഞു. ഭിക്ഷ തേടിവന്നവന്‌ മഴു കൊടുത്ത്‌, വിറക്‌ ശേഖരിച്ച്‌ ജീവിതമാര്‍ഗ്ഗം കണ്ടെത്താനാണ്‌ പ്രവാചകന്‍ നിര്‍ദ്ദേശിച്ചത്‌.


ധനികര്‍ പണം ചെലവഴിക്കാതെ കെട്ടിപൂട്ടി വെക്കുന്നത്‌ മൂലം സമൂഹത്തില്‍ അസമത്വവും അരാചകത്വവും ഉടലെടുക്കും. പ്രത്യുല്‌പാദനമല്ലാത്ത ധനം കൊണ്ട്‌ ആര്‍ക്കും ഒരു ഗുണവുമില്ല. സമ്പത്ത്‌ ധനികര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാകരുതെന്നും പാവപ്പെട്ടവര്‍കൂടി അതിന്റെ അവകാശികളാണെന്നും ഖര്‍ആന്‍ ഓര്‍മ്മപ്പെടുത്തുന്നു.

അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടിയുള്ള ദാനധര്‍മ്മങ്ങള്‍ക്കു ലഭിക്കുന്ന പുണ്യം അളവറ്റതാണ്‌. "ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി, അത്‌ ഏഴു കതിരുകളെ മുളപ്പിച്ചു, ഓരോ കതിരിലും നൂറുമണികള്‍"(വിശുദ്ധ ഖുര്‍ആന്‍ 2/261) എല്ലാ ദിവസവും ദാനം ചെയ്യണമെന്നാണ്‌ മുഹമ്മദ്‌ നബി(സ) യുടെ നിര്‍ദ്ദേശം. വലതുകൈ നല്‍കിയത്‌ ഇടതുകൈ അറിയാത്തവിധം പരമരഹസ്യമായി ചെയ്യുന്ന ദാനത്തിന്‌ കാറ്റിനേക്കാള്‍ ശക്തിയുണ്ടെന്നും, ഏറ്റവും പ്രീയപ്പെട്ടത്‌ കൊടുക്കലാണ്‌ ഏറ്റവും വലിയ പുണ്യമെന്നും നബി(സ)പഠിപ്പിച്ചിട്ടുണ്ട്‌. "ഏറെ പ്രീയപ്പെട്ടവയില്‍ നിന്ന്‌ ചെലവഴിക്കാതെ നിങ്ങള്‍ക്ക്‌ പുണ്യം നേടാനാവില്ല"എന്ന ഖുര്‍ആന്‍ വചനം അവതരിപ്പിച്ചപ്പോള്‍ പ്രവാചക ശിഷ്യനായ അബൂതല്‍ഹ തനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ബൈറുഹാ എന്ന തോട്ടം ദാനം ചെയ്‌തുകൊണ്ടാണ്‌ മാതൃക കാട്ടിയത്‌.


പ്രത്യേകം എടുത്ത്‌ പറയേണ്ട മറ്റൊന്നാണ്‌ ഫിത്തര്‍സക്കാത്ത്‌. റമദാന്‍ വ്രതം അവസാനിക്കുന്നതോടെയാണ്‌ ഇതിന്റെ സമയം. ഓരോ വ്യക്തിയും രണ്ടര കിലോഗ്രാം വീതം ധാന്യമാണ്‌ ഫിത്തര്‍സക്കാത്ത്‌ നല്‍കേണ്ടത്‌. ചെറിയ പെരുന്നാള്‍ സുഭിക്ഷമായി ആഘോഷിക്കാത്ത ഒരു വീടുപോലും ഉണ്ടകരുത്‌ എന്ന മഹത്തായ തത്വം ഫിത്തര്‍സക്കാത്തില്‍ അന്തര്‍ലീനമായിട്ടുണ്ട്‌.


ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതിക്ഷകളുമായി പൊന്നിന്‍ ചിങ്ങമെത്തി




ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതിക്ഷകളുമായി പൊന്നിന്‍ ചിങ്ങമെത്തി. കര്‍ക്കിടകം പടിയിറങ്ങി രാമായണ മാസം സമാപിച്ചതോടെ കേരളീയര്‍ വീടും പരിസരവും വൃത്തിയാക്കി പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി. തിരുവോണത്തിന്റെ പൂവിളികള്‍ക്കായുള്ള കാത്തിരിപ്പാണ് ഇനി. 

പ്രതീക്ഷകളുടെയും ആനന്ദത്തിന്റെയും കാലമായ ചിങ്ങമാസം, ദുരിതങ്ങളുടെ കണ്ണീരിനെ വിസ്മരിക്കുന്ന പൂക്കാലമാണ്. ആഘോഷങ്ങളുടെ ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്ന മലയാളിയുടെ മലയാള ഭാഷാമാസം കൂടിയാണ് ചിങ്ങം. 

ചിങ്ങത്തിന്റെ വരവറിയിച്ചുകൊണ്ട് പാറപ്പുറങ്ങളില്‍ കാര്‍വര്‍ണ്ണപൂക്കളായ കാക്കാപൂവുകള്‍ വിരിഞ്ഞുതുടങ്ങി. ചിങ്ങമാസത്തില്‍ മലയാളികള്‍ക്ക് അനിവാര്യമായ പൂവിടല്‍ ചടങ്ങിന് കാക്കപൂവ്, തുമ്പപ്പൂ, ചെത്തി, മന്ദാരം, ചിയോതി, ഹനുമാന്‍ കിരീടം, തുടങ്ങിയവ ശേഖരിച്ച് ഓണപ്പൂക്കളം ഉണ്ടാക്കുന്നു. 30 ദിവസവും പൂക്കളമൊരുക്കുമെങ്കിലും അത്തംമുതല്‍ പത്തുദിവസമാണ് ഏറെ പ്രാധാന്യം. ചിങ്ങം 15 ന്ആണ് അത്തം. 24 ന് തിരുവോണവും. ചിങ്ങം വിഷ്ണുവിനു പ്രാധാന്യമുള്ള മാസമാണ്. ശ്രീകൃഷ്ണജയന്തിയും, വാമനാവതാര വിജയദിനമായ തിരുവോണവും ഇതേ മാസത്തിലാണ്.

കൃഷി വകുപ്പ് ചിങ്ങം ഒന്ന് കര്‍ഷകദിനമായിട്ടാണ് ആഘോഷിക്കുന്നത്. ജൈവദിനമായും ചിങ്ങം ഒന്ന് പ്രാധാന്യമര്‍ഹിക്കുന്ന

Monday, August 15, 2011

64 Years of Indian Independence





What do people do?

Independence Day is a day when people in India pay homage to their leaders and those who fought for India's freedom in the past. The period leading up to Independence Day is a time when major government buildings are illuminated with strings of lights and the tricolor flutters from homes and other buildings. Broadcast, print and online media may have special contests, programs, and articles to promote the day. Movies about India's freedom fighters are also shown on television.
The president delivers the '"Address to the Nation" on the eve of Independence Day. India's prime minister unfurls India's flag and holds a speech at the Red Fort in Old Dehli. Flag hoisting ceremonies and cultural programs are held in the state capitals and often involve many schools and organizations.
Many people spend the day with family members or close friends. They may eat a picnic in a park or private garden, go to a film or eat lunch or dinner at home or in a restaurant. Other people go kite flying or sing or listen to patriotic songs.


Friday, March 11, 2011

എന്‍ഡോസള്‍ഫാന്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍എന്‍ഡോസള്‍ഫാന്‍ സമരസമിതി പ്രവര്‍ത്തകനുമായ പ്രൊഫസര്‍ എം എ റഹിമാന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കുവൈറ്റ് നടത്തിവരുന്ന എന്‍ഡോസള്‍ഫാന്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനും എന്‍ഡോസള്‍ഫാന്‍ സമരസമിതി പ്രവര്‍ത്തകനുമായ പ്രൊഫസര്‍ എം എ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വര്‍ത്തമാനകാല ദുരന്തമായി മാറിയ എന്‍ഡോസള്‍ഫാന്‍  വിഷം  സൃഷ്ടിച്ച ദുരിതം ഭരണകൂട ഭീകരതയുടെ ഉത്തമ ദൃഷ്ടാന്തമാണെന്നും, അതിലെ മുഖ്യപ്രതി പ്ലാന്റേഷന്‍ കോര്‍പറേഷനാണെന്നും അദ്ദേഹം പറഞ്ഞു.  ഈ വിഷമഴയില്‍ ജീവിക്കുന്ന രക്തസാക്ഷികള്‍ക്ക് ഒരു കൈത്താങ്ങ്  നല്‍കുവാനുള്ള കെ ഇ എ ശ്രമത്തെ അദ്ദേഹം മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. കാസര്‍കോട് ജില്ലയോടുള്ള ഭരണക്കൂടങ്ങളുടെ അനാസ്ഥ ഒരു ചരിത്ര സത്യമായി തുടരുമ്പോഴും ഈ ദുരന്തത്തിന് നേരെയും കണ്ണടച്ചിരുട്ടാക്കുന്ന അധികാരി വര്‍ഗ്ഗത്തിന് നേരെ  ഈ നിഷ്‌ക്കളങ്ക മനുഷ്യരുടെ ശാപം ഉണ്ടാവുമെന്നും   അദ്ദഹേം സൂചിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നതും ലാഭം ഉണ്ടാകുന്നതും ഇന്ത്യന്‍ സര്‍‍ക്കാരാണ്. ജനങ്ങളുടെ ജീവനേക്കാളും അവര്‍ക്ക് വലുത് കോര്‍പ്പറേറ്റ് മുതലാളിമാരുടെ പ്രശ്നമാണ്.  
എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി , മണ്ണും , വായുവും മലിനമാക്കിയ എന്ടോസല്‍ഫാന്‍ നിരോധിച്ചത് കൊണ്ട് മാത്രം പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്നും , ഇതിന്റെ ഇരകളുടെ പുനരധിവാസം ഒരു വലിയ ചര്‍ച്ചയാകേണ്ടാതാണെന്നും എം . എ . റഹ്മാന്‍  പറഞ്ഞു. കുവൈറ്റിലെ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത സെമിനാറില്‍ കെ ഇ എ പ്രസിഡണ്ട് സലാം കളനാട് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി അനില്‍ കള്ളാര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന പൊതുചര്‍ച്ചയില്‍ സംഘടന നേതാക്കളായ  സഗീര്‍ തൃക്കരിപ്പൂര്‍, ഹസ്സന്‍ മാങ്ങാട്, ,  യൂത്ത് ഇന്ത്യ പ്രതിനിധി ഖലീലുറഹ്മാന്‍, സാന്ത്വനം പ്രതിനിധി ജോണ്‍ മാത്യു, തോമസ്‌ മാത്യു കടവില്‍ ,   അസീസ് തിക്കോടി, ജോയ് മുണ്ടക്കാട് തുടങ്ങിയവര്‍  ച ര്‍ച്ചയില്‍ ഇടപെട്ടു സംസാരിച്ചു.  ഇബ്രാഹിം കുന്നില്‍, അബൂബക്കെര്‍, ശരീഫ് താമരശ്ശേരി, ഷീജോ ഫിലിപ്പ്, മുഹമ്മദ്‌ റിയാസ് , മുഹമ്മദ്‌ റാഫി, കൈപ്പട്ടൂര്‍ തങ്കച്ചന്‍, സിദ്ദിക് വലിയകത്ത് ,  സത്താര്‍ കുന്നില്‍ , ഖലീല്‍ അടൂര്‍, അഷറഫ് ആയൂര്‍,   തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.  കെ ഇ എ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹമീദ് മധൂര്‍ നന്ദി പ്രകാശിപ്പിച്ചു.
 മനോജ് ഉദയപുരം, രാമകൃഷ്ണന്‍ കള്ളാര്‍,  സി എച് മുഹമ്മദ്‌ കുഞ്ഞി, സലിം ആലിബാഗ്, കബീര്‍ തളങ്കര , വിനോദ് കുമാര്‍, സമദ് കൊട്ടോടി, കുഞ്ഞുമോന്‍, ബാലന്‍ ഓ. വി, അസീസ്‌, അമീറലി ,  തുടങ്ങിയവര്‍ നേത്രുതം നല്‍കി. 

Monday, February 28, 2011

KEA GeneralBody Meeting-2010-2011


NOTICE
Please be informed that the Kasaragod Expatriates Association Annual General Body Meeting will be held on Friday, March 4th 2011 at 2:00pm at Pravasi Auditorim, Abbassiya.

Also, as a part this AGM, we have also arranged a Seminar on Endosulphan presented by eminant Professor M.A. Rahman .
 
All the members are kindly requested to present at the meeting .


Best Regards.

   
Anil Kallar
Secretary

Monday, February 7, 2011

KEA Executive Meeting

kuwait
7/2/2011

Please be informed that the KEA Executive Meeting will be held

On : Friday.11-02-2011 at 10.00 AM


Venue : Mr. Vinod kumar villa at Abbasiya
(Tel-99377589)

All executive members are requested to attend the meeting.



Best Regards



General Secretary,


Anil Kallar

Mobile : 99609730

Thursday, February 3, 2011

എന്‍ഡോസള്‍ഫാന്‍ : കെ ഇ എ ദുരിതാശ്വാസ ക്യാമ്പയിന്‍ ആരംഭിച്ചു


 കുവൈറ്റ്‌ 
02-02-2011
എന്‍ഡോസള്‍ഫാന്‍ വിതച്ച വിഷമഴ മൂലം ജീവിതം നഷ്ടപ്പെട്ട ഹതഭാഗ്യവരെ സഹായിക്കുന്നതിനായി കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍, കെ ഇ എ സംഘടിപ്പിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ ക്യാമ്പയിന്‍ ആരംഭിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സാമ്പത്തികവും, സാമൂഹികപരവുമായ സഹായങ്ങള്‍ എത്തിക്കുക എന്നതാണ് ക്യാമ്പയിന്റെ ഭാഗമായി കെ ഇ എ ഉദ്ദേശിക്കുന്നത്.  ജീവകാരുണ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പിന്തുണ നല്‍കി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മാര്‍ട്ട് കണ്‍ട്രി മാനേജര്‍ ടി എ രമേശ് ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ചടങ്ങില്‍ മുഖ്യ രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍, ക്യാമ്പയിന്‍ കണ്‍വീനര്‍ ഹസ്സന്‍ മാങ്ങാട്, അഡൈ്വസറി മെമ്പര്‍മാരായ സത്താര്‍ കുന്നില്‍  , അഷ്‌റഫ് അയ്യൂര്‍, പ്രസിഡണ്ട് സലാം കളനാട്, ജന.സെക്രട്ടറി അനില്‍ കള്ളാര്‍, ട്രഷറര്‍ സുതന്‍ ആവിക്കര എന്നിവര്‍ സംബന്ധിച്ചു.
കഴിഞ്ഞ ഇരുപതു വര്‍ഷക്കാലമായി കാസര്‍കോട് ജില്ലയിലെ 13 പഞ്ചായത്തുകളിലെ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചതു മൂലം കഷ്ടതയനുഭവിക്കുന്ന ആളുകളില്‍ അടിയന്തിരമായി സഹായം നല്‍കേണ്ട ആളുകളെ കണ്ടെത്തി അവര്‍ക്കാവശ്യമുള്ള ഭക്ഷണം,  ചികിത്സാ സഹായം തുടങ്ങിയവ  നടപ്പാക്കാനുള്ള പദ്ധതികളാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക. ക്യാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളാല്‍ വിഷമിക്കുന്നവര്‍, ജനിക്കുമ്പോള്‍ തന്നെ വൈകല്യമുള്ളവര്‍, രോഗികളെ പരിരക്ഷിക്കേണ്ടത് മൂലം ജോലിക്ക് പോവാന്‍ പറ്റാത്തവര്‍, പഠനം മുടങ്ങിയവര്‍ തുടങ്ങി വ്യത്യസ്ത അവസ്ഥയിലുള്ള ആളുകളെ,  കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ കണ്ടെത്തി അവരെ സഹായിക്കുന്ന രീതിയിലാണു പദ്ധതി നടപ്പിലാക്കുക. 10,000 ത്തില്‍ അധികം ആളുകള്‍ ഈ മേഖലയില്‍ രോഗികളായി ഉണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ഗവണ്‍മെന്റിന്റെയും മറ്റും കണക്കില്‍ പെടാത്ത നിരവധി രോഗികളാണ് ഈ പ്രദേശങ്ങളില്‍ ഉള്ളതെന്നും, ഇതുവരെ യാതൊരു വിധ സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടില്ലെന്നുമാണ് പഠനങ്ങള്‍ തെളിയുന്നത്.  പലതും വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ് . എത്ര സഹായം ലഭിച്ചാലും തീരാത്ത പ്രശ്നങ്ങളാണ് ഈ മേഖലയില്‍ നില നില്‍ക്കുന്നത്.
ഹെലികോപ്റ്റര്‍ ഉപയോഗിച്ചു എന്‍ഡോസള്‍ഫാന്‍ തളിച്ചതു മൂലം വെള്ളവും വായുവും വിഷമയമായ അവസ്ഥയില്‍ ഈ പ്രദേശങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ പോലും ഇതിന്റെ ഇരകളായി ജനിക്കുകയാണ്. ഭാവി തലമുറയെ തന്നെ ഇല്ലാതാക്കുന്ന  ഭീതി ജനകമായ സാഹചര്യത്തില്‍ ഇവര്‍ക്കായി വിപുലമായ പദ്ധതികള്‍ അനിവാര്യമാണ്. കുവൈത്തിലെ മറ്റിതര സംഘടനകളുടെ സഹായത്തോടെ കഴിയുന്ന രീതിയില്‍ ഇവര്‍ക്കാശ്വാസം എത്തിക്കാനുള്ള   ശ്രമം കെ ഇ എ തുടരുമെന്നും ഈ പ്രവര്‍ത്തനങ്ങളില്‍ കുവൈത്ത് മലയാളി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാവ ണമെന്നും  സംഘടന ആവശ്യപ്പെട്ടു.
ക്യാമ്പയിന്റെ ഭാഗമായി ബോധവല്‍ക്കരണ ലഘുലേഖകള്‍ വിതരണം ചെയ്യും. അവേര്‍‍നസ് ക്യാമ്പ്, എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാര്‍ തുടങ്ങി നിരവധി പരിപാടികള്‍ കെ ഇ എ സംഘടിപ്പിക്കും. ഇതുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍66617359,  99609730, 66511973  എന്നീ നമ്പരുകളില്‍ ബന്ടപ്പെടെണ്ടാതാണ്.

Thursday, January 27, 2011

ഈ അശരണര്‍ക്ക് അത്താണിയാവുമെന്നു നമുക്ക് പ്രതീക്ഷിക്കാം .

പ്രിയ സുഹ്രുത്തേ ,
              എന്‍ഡോസള്‍ഫാന്‍ ദുരന്തം വിഷമഴയായി പെയ്തിറങ്ങിയ കാസറകോടന്‍ ഗ്രാമങ്ങളിലെ പട്ടിണിപ്പാവങ്ങളുടെ വേദനയില്‍ പങ്കുചേരാന്‍ കെ ഇ എ കുവൈറ്റ്‌ തുടങ്ങി വെച്ച എന്‍ഡോ സള്‍ഫാന്‍ കാമ്പയിനിലേക്ക് നിങ്ങളോരോരുത്തരുടെയും ശ്രദ്ധ ക്ഷണിക്കുവാന്‍ ഞങ്ങളീ അവസരം വിനിയോഗിക്കുകയാണ്‌ .ഞങ്ങളുടെ ഈ സംരംഭത്തിലേക്ക് നിങ്ങളുടെ വ്യക്തിപരമായും , സംഘടനാപരമായും ഉള്ള സഹകരണം പ്രതീക്ഷിക്കുന്നു.
എന്‍ഡോ സള്‍ഫാന്‍ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ വിവരങ്ങളുടെയും ഞങ്ങളുടെ പ്രതിനിധികള്‍ നേരിട്ട് മനസ്സിലാക്കിയ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന നൂറു കുടുംബങ്ങളുടെ ഭക്ഷണ വൈദ്യ സഹായത്തിനുള്ള പാക്കേജാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. 
ഭക്ഷണ പാക്കേജായി ഒരു കുടുംബത്തിനു ഒരു വര്‍ഷത്തേക് 80 ദിനാറാണ് കണക്കാക്കിയിട്ടുള്ളത്.ആറു മാസത്തേക്ക് 40 ദിനാറും, മൂന്നു മാസത്തേക്ക് 20 ദിനാറുമാണ് .ചികിത്സാ സഹായം ,വിദ്യാഭ്യാസ , പാര്‍പ്പിട സഹായങ്ങളും കെ ഇ എ യുടെ ലക്ഷ്യങ്ങളില്‍ പെട്ടതാണ്. അതിനു നിങ്ങളുടെയൊക്കെ സഹായ സഹകരണങ്ങളിലാണ് ഞങ്ങളുടെ പ്രതീക്ഷ.ഇനിയും മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത പ്രവാസി സമൂഹമെങ്കിലും ഈ അശരണര്‍ക്ക് അത്താണിയാവുമെന്നു നമുക്ക് പ്രതീക്ഷിക്കാം .


സലാം കളനാട്                                                            അനില്‍ കള്ളാര്‍ 
പ്രസിഡണ്ട്                                                                  ജനറല്‍ സെക്രട്ടറി 
കെ ഇ എ കുവൈറ്റ്‌                                                       കെ ഇ എ കുവൈറ്റ്‌ 
salamkalanad@yahoo com                                               anilkallar@gmail .com

Monday, January 24, 2011

HAND IN HAND SUCCOUR OF KASARAGOD EXPATRIATES IN KUWAIT FOR THE VICTIMS OF ENDOSULFAN


Endosulfan,a chemical pesticide used in the cashew plantation made a  disaster in Kasaragod, affected several families who have seen deaths, have shed tears for their children  born with various deformities, many of whom did not grow up with age and remained burdensome dependant of their poor parents.
The images on this leaflet exhibits the few real facts resulted by the endosulfan disaster in Kasaragod   a heartbreaking incident and deserves shower of donations from every individual which is onus of every one another.
Unless people make a determined to provide some solace to the affected people the families have somehow limping along the glimmer of hope that the authorities extend some assistance to them might get disheartened. We cannot turn a blind eye to their sufferings and genuine needs.
The Government’s intentions to have another study report prior to rehabilitate the victims of ENDOSULFAN diminish the expectation to fetch compensation.
Kasaragod Expatriates in Kuwait has decided to take initiation to form a group work and collect monies from good and generous people around and honestly use the same for the welfare of the affected which may include setting up of health facilities, financial assistance and other services to the needy. We believe in credentials of every one and we will contribute our mite without any questions asked.
Observing the pity life of our brothers and sisters who affected by the dangerous pesticide chemical ENDOSULFAN induced   KEA to step forward to campaign and organize a team work of charity to provide relief and  remedial measures to the victims at various levels as social, health and environmental.
A large area of about 4500 acres of cashew plantation in Kasaragod District were being sprayed by the highly toxic pesticide chemical ENDOSULFAN which caused great tragic human disaster impacting horrendous mutations and ailments in the poor villagers.
The Endosulfan disaster caused serious health problems like birth deformities, cancer, cerebral palsy, mental disorders, skin diseases, and vision loss and also many women were found infertile. 

Endosulfan also blocks the inhibitory receptors of central nervous system, dizziness and vomiting, various kinds of skin and neurologic diseases etc.. 
Knowingly it is a great task to struggle against the case and get the victims in normal life we feel it is our obligation to put the max possible effort with cooperation of all the public and make start of task to fulfils the obligation in providing relieve to our brothers and sisters.
Voluntary organizations, Establishments and social workers presently are the care givers providing food, medicine and the acute need of daily life of the poor victims.
KEA requests the generosity of all to encourage the goodwill of our team in collecting financial assistance to reach the victims which will be a support of survive to them.
We will provide funding to the victims and the primary needs to improve their life through the donation from good heated public focusing to address hunger and food insecurity, treatment assistance.
We please to all with humanity consideration to do the utmost of your ability in the right direction to provide a back born support to the victims